Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Raid At Mallappally

Pathanamthitta

അര്‍ജുന്‍ ആയങ്കിയെ അന്വേഷിച്ച് മല്ലപ്പള്ളി കാട്ടാമലയില്‍ അര്‍ധരാത്രിയില്‍ പോലീസ് റെയ്ഡ്

മല്ലപ്പള്ളി: ഒളിവിലായിരുന്ന അര്‍ജുന്‍ ആയങ്കിയെ അന്വേഷിച്ച് സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ അര്‍ധരാത്രി പോലീസ് റെയ്ഡ്. മല്ലപ്പള്ളി കാട്ടാമലയിലാണ് അര്‍ധരാത്രി 12നു ശേഷം പോലീസ് എത്തിയത്. സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി നിതിന്‍കുമാറിന്‍റെ വീട്ടിലും മറ്റ് സിപിഎം പ്രവര്‍ത്തകരുടെ വീടുകളിലുമാണ് പോലീസ് റെയ്ഡ് നടത്തിയത്.

ശനിയാഴ്ച രാത്രി പത്തിനു ശേഷം കീഴ്‌വായ്പൂര് എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ കാട്ടാമലയില്‍ എത്തിയ പോലീസ് സംഘം വിവരങ്ങള്‍ ശേഖരിച്ച് മടങ്ങിയിരുന്നു. പിന്നീട് അര്‍ധരാത്രിയോടെയാണ് 60ലധികം പോലീസുകാര്‍ പ്രദേശത്ത് എത്തിയതും വീടുകളില്‍ റെയ്ഡ് നടത്തിയതും.

പോലീസ് റെയ്ഡ് ചോദ്യം ചെയ്ത സിപിഎം നേതാക്കളോട് അര്‍ജുന്‍ ആയങ്കിയെ പ്രദേശത്ത് ഒളിപ്പിച്ചിട്ടുള്ളതായി രഹസ്യവിവരം ലഭിച്ചുവെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇതു സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും മറുപടി പറയാതെ പോലീസ് റെയ്ഡ് തുടര്‍ന്നു.

വയോധികരായ സ്ത്രീകളും കുട്ടികളും ഉള്ള വീടുകളില്‍ പോലീസ് നടത്തിയ റെയ്ഡിനെതിരേ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായത്. അര്‍ധരാത്രിയില്‍ സ്ത്രീകളടക്കമുള്ളവരെ വീടിനു പുറത്തിറക്കി നിര്‍ത്തിയായിരുന്നു പരിശോധന. ആദ്യം വനിതാ പോലീസിനെ കൂട്ടാതെയാണ് പോലീസ് സംഘം എത്തിയത്.

പ്രതിഷേധം ഭയന്ന് പിന്നീട് വനിതാ പോലീസിനെ കൂട്ടുകയായിരുന്നു.
പോലീസ് കയറിയ വീടുകള്‍ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍. സനല്‍ കുമാര്‍, മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വര്‍ഗീസ്, കമ്മിറ്റി അംഗങ്ങളായ കെ.കെ. സുകുമാരന്‍, റെജി പോള്‍, രതീഷ് പീറ്റര്‍, ആല്‍ഫിന്‍ ഡാനി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

നാളെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്

മല്ലപ്പള്ളി:കാട്ടാമലയില്‍ നടന്ന പോലീസ് അതിക്രമത്തിനെതിരേ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെ പരാതി നല്‍കുമെന്ന് സിപിഎം. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അടിയന്തരമായി നടപടി സ്വീകരിക്കണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വകാര്യതയെ പോലും മാനിക്കാത്ത വിധമുള്ള ഇടപെടലാണ് പോലീസ് നടത്തിയതെന്ന് സിപിഎം കുറ്റപ്പെടുത്തി.

ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ പത്തിന് കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സിപിഎം ഏരിയാ കമ്മിറ്റി അറിയിച്ചു.

അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ച പോലീസാണ് കേരളം ഭരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി

മല്ലപ്പള്ളി: അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ച പോലീസാണ് കേരളം ഭരിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം.പോലീസ് നടത്തിയത് ഭീകരമായ അതിക്രമമാണ്. നിയമവാഴ്ച ഉറപ്പുവരുത്താനുള്ള അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന നടപടിയാണ് ഉണ്ടായത്.

അര്‍ജുന്‍ ആയങ്കി കണ്ണൂരില്‍ ഉണ്ട് എന്നു മനസിലാക്കിയതിനു ശേഷമാണ് പോലീസ് ഈ പ്രദേശത്തേക്ക് എത്തിയതെന്നും സംശയിക്കേണ്ടതുണ്ട്.ആരോ വിളിച്ചു പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധനയെങ്കില്‍, വിളിച്ചത് ആരാണെന്നും അതിന്‍റെ പശ്ചാത്തലം എന്തായിരുന്നു എന്നും പരിശോധിക്കാനുള്ള സംവിധാനം പോലീസിനുണ്ട്. ആ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താതെ പാവപ്പെട്ട ജനങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് കടന്നുകയറി നടത്തിയ അതിക്രമത്തിന് ന്യായീകരണമില്ലെന്നും രാജു ഏബ്രഹാം പറഞ്ഞു.

Latest News

Corehub Up